ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും ജനങ്ങളെ ഇളക്കി വിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കൈയേറ്റക്കാരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. ദേവി കുളം സബ്കളക്ടറോട് കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്നാർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Comments