2 ജി കേസ് പ്രതികളെ വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി. എ രാജയും കനിമൊഴിയടക്കമുള്ള എല്ലാ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. രണ്ടാം യുപിഎ സർക്കാരിനെ അഴിമതി ആരോപണത്തിൽ മുക്കിയ ടുജി സ്പെക്ട്രം കേസിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. ടു.ജി ലൈസന്‍സ് അനുവദിച്ചതിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തല്‍. കോടതിയിലെ തിക്കും തിരക്കും കാരണം ജഡ്ജി വിധി പ്രസ്താവം ഒറ്റവരിയില്‍ ചുരുക്കുകയായിരുന്നു. വിധി പ്രസ്താവത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വരും. കേസില്‍ ഒപ്പം നിന്ന് പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് കനിമൊഴി പ്രതികരിച്ചു. 2 ജി കേസ് കുംഭകോണമല്ലെന്ന് തെളിഞ്ഞെന്ന് മുന്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും ഒരു പോലെ ആശ്വാസകരമാണ് വിധി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി വിശദമാക്കി. പട്ട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍ സത്യം വിജയിച്ചെന്ന പ്ലക്കാര്‍ഡുകളേന്തി ഡിഎംകെ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രവര്‍ത്തനം നടത്തി.
Comments