ടുജി സ്പെക്ട്രം വിധി രാജ്യസഭയിലും ചര്‍ച്ചയാകുന്നു. വിഷയം ഗുലാം നബി ആസാദ് സഭയില്‍ ഉന്നയിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായി ആസാദ് പറഞ്ഞു. ഏത് കേസ് മൂലമാണോ ഞങ്ങൾ പ്രതിപക്ഷത്തും നിങ്ങൾ ഭരണപക്ഷത്തുമെത്തിയത് ആ കേസ് തന്നെ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ സഭാ രേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് സഭാധ്യക്ഷന് വെങ്കയ്യ നായിഡു വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മന്മോഹന് സിങ്ങിനെതിരായ പാക് പരാമര്‍ശത്തില്‍ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ ബഹളം നടന്നു. ഗുലാം നബി ആസാദ് തന്നെയാണ് രാജ്യസഭയില്‍ ഈ വിഷയവും ഉന്നയിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments