ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാധവിനെ സന്ദര്‍ശിക്കുന്നതിന് അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും നാളെ പാകിസ്താനിലേക്ക് പോകും. ജാധവിന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും അവർ നിഷേധിച്ചിരുന്നു. ചാരപ്രവര്‍ത്തി പോലുള്ള കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് വിസ നിഷേധിച്ചിരുന്നത്. ഇന്ത്യക്കു വേണ്ടി ബലുചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാധവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി നേടുകയുമായിരുന്നു. ഇവര്‍ക്കൊപ്പം ഔദ്യോഗിക പ്രതിനിധിയായി ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന് ഡെപ്യൂട്ടി കമ്മീഷണര്‍ ജയിലില്‍ എത്തും. തിങ്കാളാഴ്ച രാവിലെ പാകിസ്താനിലെത്തുന്ന ഇവര്‍ വൈകുന്നേരത്തോടെ ജാധവിനെ കണ്ട് മടങ്ങും. അമ്മയ്ക്കും ഭാര്യക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബര്‍ 20-നാണ് പാകിസ്താന് വിസ അനുവദിച്ചത്. ഇതിനൊപ്പം തന്നെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെയും ഇവര്‍ക്കൊപ്പം ജാദവിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു.
Comments