മഹാരാഷ്ട്രയിൽ സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തതിന് ജിഗ്നേഷ് മേവാനിയ്ക്കും ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഭീമ കോറിഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയ്ക്കും ജെഎൻയു വിദ്യാര്‍ത്ഥി യൂനിയൻ നേതാവ് ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തത്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന മുംബൈ സര്‍വ്വകലാശാലയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ ഛത്ര ഭാരതി സംഘടിപ്പിക്കാനിരുന്ന പരിപാടി പൊലീസ് വിലക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയം വിഷയമായി സംഘടിപ്പിക്കാനിരുന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ് സമ്മിറ്റാണ് റദ്ദാക്കിയത്.
Comments