ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം നദിര്ഷയെയും മാനേജര്‍ അപ്പുണ്ണിയെയും പോലീസ് 12 മണിക്കൂര്‍ ചോദ്യംചെയ്തു. ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്നു അഭ്യൂഹം പരന്നിരുന്നു. രാത്രി വൈകി നടന് സിദ്ധിഖും നാദിര്‍ഷയുടെ സഹോദരന് സമദും എത്തി. ഒടുവില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്ന് വ്യക്തമാക്കി ഒന്നേകാലോടെ ദിലീപ് പോലീസ് ക്ലബ്ബിന് പുറത്തെത്തി. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താൻ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നു കൊച്ചിയിൽ നടക്കുന്ന 'അമ്മ' ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്സിക്യുട്ടീവ് യോഗം ചേർന്നത്. ചെന്നൈയിൽ ആയതിനാൽ നടി രമ്യാ നമ്പീശനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നു നടക്കുന്ന അമ്മ വാർഷികയോഗത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യുമെന്നു ഇടവേള ബാബു അറിയിച്ചു. എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായതയി അദ്ദേഹം പറഞ്ഞിരുന്നു.
Comments