ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, എം.ടി രമേശിനെതിരെ ചിലര്‍ വ്യാജരേഖ ചമച്ചുവെന്ന് നേതൃയോഗത്തില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന വക്താവ് വി.കെ സജീവനാണ് ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയണമെന്നും സജീവന് മുന്നറിയിപ്പ് നല്കി. വി.വി രാജേഷ് പ്രമേയം അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു സജീവന്റെ ആരോപണം.
Comments