നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്തത്. 2013 മുതലുള്ള വിവരങ്ങളാണ് ഇവരോട് ചോദിച്ചത് . ദിലീപും കാവ്യയും ഒരുമിച്ചുള്ള വിദേശ താരനിശ സംബന്ധിച്ചും ചോദ്യം ചെയ്തു. കാവ്യയെ കഴിഞ്ഞ ദിവസം ആറുമണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിലെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ആവശ്യമെങ്കിൽ കാവ്യയെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു . സുനിൽകുമാറിനെ മുൻ പരിചയമില്ലെന്നാണ് കാവ്യയുടെ മൊഴി . ദിലീപിന്റെ ദാമ്പത്യം തകർന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് കാവ്യ ആദ്യം ഒഴിഞ്ഞുമാറിയെന്നാണ് സൂചന. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ദിലീപിന്റെ ആലുവ പരവൂർ കവലയിലെ വീട്ടിലെത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ. നടിയുടെ ദൃശ്യം പകർത്തിയ മെമ്മറികാർഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിലിന്റെ മൊഴി. ഉച്ചയോടെ എത്തിയ സംഘം അഞ്ച് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തു. സംഭവത്തിന് ശേഷം നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് താൻ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിൽ കുമാർ പോലീസിന് നൽകിയ മൊഴി. എന്നാൽ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നൽകി. സുനിൽ ലക്ഷ്യയിലെത്തിയതിന്റെ ദൃശ്യങ്ങളക്കം കാണിച്ചായിരുന്നു ചോദ്യം ചെയ്യലില്‍ കാണിച്ചെന്നാണ് അറിയുന്നത്.
Comments