കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജാമ്യം നൽകുന്നതിന് പ്രോസിക്യൂഷൻ നേരത്തെ ഉന്നയിച്ച തടസ വാദങ്ങൾ നിലനിൽക്കുന്നതല്ല എന്നാവും ഉന്നയിക്കുക. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളള മുഖേനയാണ് ദിലീപിന്റെ പുതിയ നീക്കം. ജാമ്യാപേക്ഷയുമായി അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ദീലിപീന്റെ മാനേജർ അപ്പുണ്ണി ഒളിവാലാണെന്നും ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുണ്ടെന്നുമായിരുന്നു ജിലീപിന്റെ ജാമ്യാപേക്ഷയിൽ സർക്കാർ നേരത്തെ തടസവാദം ഉന്നയിച്ചിരുന്നത്. ഇനി ഇത് നിലനിൽക്കില്ലെന്നാകും പുതിയ ഹർജിയിൽ ഉന്നയിക്കുക.
Comments