തിരുവനന്തപുരം: രാജേഷിന്റെ കൊലപാതകം കരുതി കൂട്ടി നടത്തിയതാണെന്നും രാജേഷിന്റെ ദേഹത്തുണ്ടായ മുറിവുകൾ ക്രൂര കൊലപാതകങ്ങൾ നടത്തുന്ന ഭീകരരെ പോലും അമ്പരപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി.സമാധാന ശ്രമങ്ങളുമായി ബിജെപി കേന്ദ്ര, സംസ്ഥാന ഘടകങ്ങൾ സഹകരിക്കുമെന്നും രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അക്രമത്തിനിരയായ എല്‍ഡിഎഫ് പ്രവര്‍ത്തകരെ കാണുന്നതില്‍ തടസ്സമില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പടുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചു. ക്രമസമാധാനം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. ഈ അക്രമണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായാല്‍ അവാര്‍ഡ് മടക്കിക്കൊടുക്കാന്‍ പോലും ആളുകളുണ്ടാകും. അക്രമം നടത്തുന്നവര്‍ തന്നെ ഇരകളാണെന്ന വാദം ഉയര്‍ത്തുന്നതായും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ രാഷ്ട്രീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. എതിരാലികളെ കൊന്നാടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും ജെയ്റ്റ്ലി ഉന്നയിച്ചിട്ടുണ്ട്.
Comments