സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും എൻട്രൻസ് കമ്മീഷണർക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരും. കോടതി വിധികൾ സൗകര്യപൂർവ്വം വ്യാഖ്യാനിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. മാനേജുമെന്റുകളുടെ കയ്യിലെ കളിപ്പാവയായി സർക്കാർ മാറിയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. പല കോളേജുകളെയും സഹായിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സുപ്രീംകോടതി വിധികൾ പോലും പാലിക്കുന്നില്ല. സ്വാശ്രയ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.
Comments