ലാസ് വേഗസ്: യുഎസിലെ ലാസ് വേഗസിലുണ്ടായ വെടിവയ്പിൽ മരണം 50 ആയി. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു. ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. അക്രമികളിൽ ഒരാളെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇയാൾ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ല. യന്ത്രത്തോക്കുകളാണ് ആക്രമികൾ ഉപയോഗിച്ചതെന്നു കരുതുന്നു. മാൻഡലെ ബേ കാസിനോയിൽ രണ്ടുപേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ നടന്ന വെടിവയ്പ്, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണ്. പരുക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്. കാസിനോയുടെ 32–ാം നിലയിൽനിന്നാണു വെടിവയ്പുണ്ടായതെന്നാണു റിപ്പോർട്ട്.
Comments