എസ് എൻ സി ലാവ്ലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ കെ എസ് ഇ ബി മുൻ ചീഫ് എൻജിനീയർ കസ്തൂരി രംഗ അയ്യർ സുപ്രീം കോടതിയെ സമീപിച്ചു.കേസിലെ ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിത്.ഹർജി 27ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹന ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ വെറുതെ വിട്ടുകോണ്ട് ഔഗസ്റ്റ് 22നാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസിലെ നാല് മുതലുള്ള പ്രതികൾ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു.എന്നാൽ ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിച്ച കേസിൽ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാലാം പ്രതിയായ മുൻ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യർ സുപ്രീ കോടതിയിലെത്തിയത്.
Comments