ചിതകാല പണിമുടക്ക് ഒരാഴ്ച പിന്നിട്ടിടും പരിഹാരമായില്ല. ഇന്ധന നീക്കത്തിൽ ഐഓസി അധികൃതരുടെ വിവേചനം മൂലം തൊഴിൽ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഒരുവിഭാഗം ടാങ്കർ ലോറി ജീവനക്കാർ കഴിഞ്ഞ തിങ്കളാഴ്ച സമരം തുടങ്ങിയത്. നിലപാടിൽ പ്രതിഷേധിച്ച് 450 ഓളം ടാങ്കർ ലോറികളിലെ ജീവനക്കാർ പണിമുടക്കിയതോടെ ഇന്ധനനീക്കത്തിൽ 70 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലെ ചില പെട്രോൾ പമ്പുകൾ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായി. പൊലീസ് സംരക്ഷണയിൽ പമ്പുകളിൽ ഇന്ധനമെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തെക്കൻജില്ലകളിലെ പെട്രോൾ പമ്പുകളെയാണ് സമരം പ്രതിസന്ധിയിലാക്കിയത്.
Comments