വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജ് ഭൂമി തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോർജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ജോയ്സ് ജോര്‍ജ് കയ്യേറ്റക്കാരനല്ലെന്നും പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.ഉടുമ്പൻചോലയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ജോയ്സ് ജോർജിന് മന്ത്രി ക്ലീൻചിറ്റ് നൽകിയത്. ദേവികുളം സബ് കലക്ടറെടുത്ത നടപടി അദ് ദേഹത്തിന്റെ മുന്നിലുള്ള നിയമവശങ്ങൾ നോക്കിയാണെന്നും പക്ഷ അത് അന്തിമമല്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments