സിപിഎം – സിപിെഎ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ ഇന്നാരംഭിക്കും. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചർച്ച നടത്തും. അതേസമയം രാജിയെച്ചൊല്ലി സ്വന്തം പാർട്ടിയിലുണ്ടായ തർക്കങ്ങളുടെ പരിഹാരമായിരിക്കും കാനത്തിനു കൂടുതൽ തലവേദനയുണ്ടാക്കുക. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിെഎ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിനു പിന്നാലെയായിരുന്നു സിപിഎം – സിപിെഎ കൊമ്പുകോർക്കൽ. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കടുത്തവിമർശനങ്ങൾക്ക് അതേനാണയത്തിൽ സിപിെഎ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞതോടെ പരസ്യമായ പോരടിക്കലായി. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ സിപിെഎ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റ പരിഹാസം കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
Comments