കൊച്ചി: സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു ജൂറി തലവൻ സംവിധായകൻ സുജോയ് ഘോഷ് രാജി വച്ചിരുന്നു. ജൂറി തിരഞ്ഞെടുത്ത ഇന്ത്യൻ പനോരമ പട്ടികയിൽനിന്ന് എസ് ദുർഗ, മറാത്തി സംവിധായകൻ രവി ജാദവിന്റെ ‘ന്യൂഡ്’ എന്നിവയും പാക്ക് സിനിമ സാവനും കേന്ദ്രസർക്കാർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സംവിധായകന്റെ ഹർജി അംഗീകരിച്ചാണു പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രം ഒഴിവാക്കിയതിന് കേന്ദ്ര സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹർജിയില്‍ തീര്‍പ്പ് വൈകുന്നു എന്നാരോപിച്ച് ഡിവിഷന് ബെഞ്ചിനെ സംവിധായകൻ സമീപിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രത്തെ ഹൈക്കോടതി വിമർശിച്ചത്. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു ഹർജി തിരിച്ചയച്ചു. സിംഗിള്‍ ബെഞ്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. രാഹുൽ റാവൈൽ ആണ് പുതിയ ചെയർമാൻ. ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുർഗ. ‘സെക്സി ദുർഗ’ എന്ന പേരു വിവാദമായതിനെത്തുടർന്നാണു ‘എസ് ദുർഗ’യിലേക്കു മാറിയത്. മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ സനൽകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 153 എൻട്രികളിൽനിന്ന് അഞ്ചു മുഖ്യധാരാ സിനിമകൾ ഉൾപ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്കു തിരഞ്ഞെടുത്തത്. .
Comments