പാറശ്ശാല കുന്നത്തുകാലില്‍ പാറമട അപകടത്തില്‍ മരണം രണ്ടായി. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ബിനില്‍കുമാര്‍ മരിച്ചത്. രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് പേര് പാറകള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം അപകടമുണ്ടായ പാറമടയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്. വലിയ രീതിയിലുള്ള പ്രതിഷേധം ഇവിടെ നിന്ന് ഉയരുന്നുണ്ട്. അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയില്‍ ഒരുക്കിയിരുന്നില്ല എന്നും ആരോപണമുയരുന്നു.
Comments