തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് നടത്തണമെന്നു വിഎസ് ആവശ്യപ്പെട്ടു.തുറക്കുന്നതിനെ ഭയപ്പെടുന്നവരെ സംശയിക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ദേവഹിതം നേരിട്ടുചോദിച്ചു മനസിലാക്കിയതു പോലെയാണ് ചില രാജകുടുംബാംഗങ്ങളുടെ പ്രതികരണമെന്നും ജനഹിതവും ക്ഷേത്രസ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും സഹകരിക്കണമെന്നും വിഎസ് പറഞ്ഞു. ദേവഹിതമല്ല വ്യക്തിഹിതത്തിന്റെ പേരിലാണ് രാജകുടുംബം നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നും വിഎസ് ആരോപിച്ചു. ഇതിനുമുൻപ് ബി നിലവറ തുറന്നപ്പോൾ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. സ്വാതന്ത്ര്യാനന്തരം രാജാവില്ല. അതിനാൽ രാജാവെന്ന നിലയിൽ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാൻ രാജ കുടുംബത്തിന് യാതൊരു അവകാശവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
Comments