തിരുവനന്തപുരം:നടൻ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കി. ഇതിനെതിരെ ലാൻഡ് റവന്യൂ കമ്മിഷണർ തയാറാക്കിയ റിപ്പോർട്ട് പൂഴ്ത്തി. ഡി സിനിമാസിനായി കയ്യേറ്റത്തിന് ഇടതുജനപ്രതിനിധികളാരും സഹായം ചെയ്തിട്ടില്ല. മനഃപൂർവം കരിവാരിത്തേക്കാനാണ് അത്തരം വാർത്തകൾ ചമയ്ക്കുന്നത്. ഏതു കൊലകൊമ്പൻ ഭൂമി കയ്യേറിയാലും തിരിച്ചുപിടിക്കും. കലക്ടറുടെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വീഴ്ച പരിഹരിച്ച് ഉൻ നടപടിയെടുക്കുമന്നും മന്ത്രി പറഞ്ഞു.
Comments