ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പിയു ചിത്രയ്ക്ക് അവസരം നഷ്ടപ്പെട്ടതിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എസി മൊയ്തീന് രംഗത്ത്. പിടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും പങ്ക് സംശയാസ്പദമെന്ന് മന്ത്രി എസി മൊയ്തീന് വ്യക്തമാക്കി. പാലക്കാട്ടെ ചിത്രയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'വളരെ ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ ലോക മീറ്റിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നത്', മന്ത്രി എസി മൊയ്തീന് ആരോപിച്ചു.
Comments