മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സെൻകുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറിൽ നിന്ന് അന്വേഷ സംഘം മൊഴിയെടുത്തു. സെൻകുമാറിനെ ചികിത്സിച്ചെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നും ഡോക്ടർ മൊഴിനൽകി. കന്റോൺ മെന്റ് അസിസ്റ്റന്റ് കമ്മീഷണർ കെ ഇ ബൈജുവിന് മുന്നിലാണ് ഡോക്ടർ മൊഴിനൽകാനെത്തിയത്. മ്യൂസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സെടുത്തത്
Comments