റോഹിങ്ക്യന്‍ മുസ്ളീങ്ങൾ ഉൾപ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ക്ക് പുറമെ ബംഗ്ളാദേശിൽ നിന്ന് രണ്ടുകോടിയോളം മുസ്ളീങ്ങളും ഇന്ത്യയിൽ കുടിയേറിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. വംശീയ അധിക്രമങ്ങൾ നേരിട്ടതിനെ തുടര്‍ന്ന് മ്യാൻമര് അതിര്‍ത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് 40,000 ത്തോളം റോഹിങ്ക്യ മുസ്ളീം വിഭാഗക്കാര്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. ജമ്മുകശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവടങ്ങളിയാണ് ഇവര്‍ താമസിക്കുന്നത്. ഇവരിൽ ആവശ്യമായ രേഖകളില്ലാത്തവരെ തിരിച്ചയക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്.
Comments