ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. സർക്കാരിന് ഈ ആരോപണം ധാർമ്മികമായി തിരിച്ചടിയാണെന്നും യശ്വന്ത് സിൻഹ കുറ്റപ്പെടുത്തി. രണ്ടു ദിവസത്തെ മൗനത്തിനു ശേഷം അമിത് ഷായുടെ മകനെതിരെയുള്ള ആരോപണത്തിൽ ബിജെപി നേതൃത്വത്തെ വിമർശിച്ച് എൽകെ അദ്വാനി ക്യാംപ് രംഗത്തെത്തുകയാണ്. ജയ്ഷായുടെ കമ്പനി ഒറ്റവർഷത്തിൽ 50,000 രൂപ വിറ്റുവരവിൽ നിന്ന് 80 കോടി വിറ്റുവരവുള്ള കമ്പനിയായി ഉയർന്നു എന്നത് ഗൗരവതരമായ ആരോപണമാണെന്ന് മുതിർന്ന നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു.
Comments