ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭ മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന കോൺഗ്രസിലെ സുനിൽ കുമാര്‍ ജാഖറിന്റെ വിജയം.
ബിജെപി സ്ഥാനാർത്ഥിയും വ്യവസായിയുമായ സ്വരൺ സലേറിയ ബഹുദൂരം പിന്നിലാക്കിയാണ് മുൻ പ്രതിപക്ഷ നേതാവും പഞ്ചാബ് പിസിസി അധ്യക്ഷനുമായ സുനിൽ കുമാര്‍ ജാഖര്‍ ഗുരുദാസ്പൂര്‍ തിരിച്ച് പിടിച്ചത്. 2014ൽ ഒരു ലക്ഷത്തി 36,000 ആയിരുന്നു വിനോദ് ഖന്നയുടെ ഭൂരിപക്ഷം. ലോക്സഭാ മുൻ സ്പീക്കർ ബൽറാം ജാഖറിന്റെ മകനാണ് സുനിൽ. ആംആദ്മി പാര്‍ട്ടിയുടെ മുൻ മേജര്‍ ജനറൽ സുരേഷ് കുമാര്‍ ഖജുരിയയാണ് മൂന്നാം സ്ഥാനത്ത്. നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങൾ വെറുത്ത് തുടങ്ങിയെന്നതിന്റെ ശക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു സുനിൽ ജാഖറിന്റെ പ്രതികരണം.
Comments