ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി ആഴത്തിൽ മുറിവേറ്റിരുന്നു.
കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്റെ മുൻ തലവനായിരുന്നു ഡോ. കിർവാലെ. അംബേദ്കറിന്റെ ചിന്തകളായിരുന്നു കിർവാലയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഡോ. ബാബാസാഹേബ് അംബേദ്കർ റിസർച്ച് സെൻററിന്റെ തലവനായും സേവനം അനുഷ്ഠിച്ചിരുന്നു.
ദളിത് നിഘണ്ടു ഉൾപ്പെടെ ദളിത് സാഹിത്യത്തിൽ വിലപ്പെട്ട സംഭാവന നൽകിയ ആളുകൂടിയാണ് അദ്ദേഹം. കൊലപാതകത്തിന്റെ കാരണത്തെകുറിച്ച് കൃതമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സൂചനകളുണ്ട്.
Comments