കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍കൂടി കീഴടങ്ങി. ആറാം പ്രതി സിസ്റ്റർ ലീസ് മരിയ, ഏഴാം പ്രതി അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂർ സി ഐ എൻ സുനിൽ കുമാറിന്റെ മുന്നിലായിരുന്നു കീഴടങ്ങള്‍. ഇടോതെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി.
വൈദികനായിരുന്ന റോബിന് വടക്കുഞ്ചേരിയാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവാണ് സംഭവത്തിന് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.
കേസില്‍ രണ്ടാം പ്രതിയും വൈദികന്റെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി , ഫ.തോമസ് ജോസഫ് തേരകം, മുന്‍ സിഡബ്യൂസി അംഗം സിസ്റ്റർ ബെറ്റി, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റർ ഒഫീലിയ തുടങ്ങിയവര്‍ നേരത്തെ കീഴടങ്ങിയിരുന്നു.
Comments