ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സബ്കക്ടറെയും റവന്യൂ സംഘത്തെയും തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു കാണിച്ച് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ റിപ്പോർട്ട് നൽകി. ഒഴിപ്പിക്കലിനു പോകുന്നതിനു മുന്പ് പൊലീസിനെ അറിയിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗത്തെ മർദ്ദിക്കുകയും സബ്കളക്ടർ ഉൾപ്പെടെയുള്ളവരെ തടയുകയും ചെയ്ത സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ആവശ്യപ്പെട്ടിരുന്നു. യഥാസമയം നടപടി എടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് സബ്കളക്ടറും ജില്ലാകളക്ടറും എസ്പിയെ അറിയിച്ചിരുന്നു. എന്നാൽ കയ്യേറ്റമൊഴിപ്പിക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിയിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് എസ്പി റിപ്പോർട്ട് നൽകിയത്.
Comments