ന്യൂഡൽഹി : പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന ബിജെപി . എംപിമാരായ മീനാക്ഷി ലേഖിണ് പ്രസ്താവന നടത്തിയത്. ഇരുവരും പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് എംപിമാർ ബഹളം വച്ചത്. ഇവർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ അൽപസമയത്തേക്ക് തടസപ്പെട്ടു. സഭയിൽ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എംപിമാർ ചൂണ്ടിക്കാട്ടി. ശൂന്യവേളയിൽ പി. കരുണാകരൻ എംപിയാണ് വിഷയം ഇന്ന് സഭയിൽ ഉന്നയിച്ചത്. സഭയിൽ ഇല്ലാത്തവരുടെ പേര് ഉന്നയിച്ചാൽ അവർക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ ബഹളത്തിൽ മുങ്ങിയതോടെ സ്പീക്കർ സഭാനടപടികൾ അൽപസമയത്തേക്ക് നിർത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചപ്പോൾ ഈ വിഷയം ഉന്നയിക്കാൻ സ്പീക്കർ സുമിത്രാ മഹാജൻ, കരുണാകരൻ എംപിയെ അനുവദിച്ചില്ല
Comments