കണ്ണൂരിൽ സമാധാനത്തിനായി പരസ്പരം അക്രമങ്ങളവസാനിപ്പിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിലും തലശേരിയിലും നേതാക്കൾ നേരിട്ടിടപെട്ട് സമാധാന ചർച്ചകൾ നടത്തും. പ്രകോപനങ്ങളവസാനിപ്പിക്കാൻ നേതൃത്വം പ്രാദേശികതലത്തിൽ നേരിട്ട് നിർദേശം നൽകാനും ധാരണയായി. നേരത്തെ ജില്ലയിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി സമാധാനയോഗത്തിന് ശേഷം നടക്കുന്ന ഏറ്റവും നിർണായക സമാധാന നീക്കമാണിത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷണനും, ജില്ലാ സെക്രട്ടരി പിജയരാജനും ഒപ്പം പയ്യന്നൂർ, തലശേരി ഏരിയാ സെക്രട്ടറിമാരും, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ആർ.എസ്.എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്റർക്കുമൊപ്പം ജില്ലാ നേതാക്കളും ചർച്ചക്കെത്തി.
Comments