ആര്‍സിസിയിലെ ചികിത്സക്കിടെ എച്ച്ഐവി ബാധിച്ച കുട്ടിക്ക് വീണ്ടും പരിശോധന നടത്തണമെന്ന ദില്ലിയിലെ വിദഗ്ധ സമിതി റിപ്പോർട്ടിൽ ആര്‍സിസി നടപടിയെടുത്തില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, അറിയിപ്പ് കിട്ടിയിട്ടും നടപടി എടുക്കാത്തത് എന്നാണ് വിശദീകരണം. അതിനിടെ കുട്ടിയുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് വയ്ക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചു. എച്ച്ഐവി ബാധ സ്ഥിരീകരിച്ചശേഷം വിവാദങ്ങളുണ്ടായപ്പോഴാണ് ചെന്നൈയിലെ ലാബില്‍ കുട്ടിയുടെ രക്തം പരിശോധനയ്ക്ക് അയച്ചത്. അതില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്ന റിപ്പോർട്ട് ലഭിച്ചു.
Comments