നിരോധിത സംഘടനയായ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്ണിൽ സംഘടിപ്പിച്ച ആയുധപരിശീലന ക്യാമ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 18 പേർക്കും ഏഴു വർഷം തടവുശിക്ഷ പ്രഖ്യാപിച്ചു. എന്‍ഐഎ കോടതിയുടേതാണ് വിധി. 18 പേരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 17 പേരെ വെറുതെ വിട്ടു. ഇവരുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ നാല് മലയാളികളടക്കം 35 പ്രതികളാണ് വിചാരണ നേരിട്ടത്. നാലു മലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി ഈരാറ്റുപേട്ട പീടിക്കൽ പി.എ.ശാദുലി (ഹാരിസ്), നാലാംപ്രതി പീടിക്കൽ പി.എ.ഷിബിലി, അഞ്ചാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ പി.എ.മുഹമ്മദ് അൻസാർ (അൻസാർ നദവി), ആറാംപ്രതി പെരുന്തേലിൽ പെരുന്തേലിൽ അബ്ദുൽ സത്താർ (മൻസൂൺ) എന്നിവരാണ് കേസിലുൾപ്പെട്ട മലയാളികൾ.
Comments