You are Here : Home / News Plus

പാകിസ്ഥാനില്‍ കലാപം തീവ്രമാകുന്നു

Text Size  

Story Dated: Sunday, November 26, 2017 11:49 hrs UTC

ഇസ്ലാമബാദ്: തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. ഇതുവരെ നാലുപേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതിേഷധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. 200ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. സ്വകാര്യ ചാനലുകള്‍ക്കും താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. കലാപസാധ്യത മുന്നില്‍ കണ്ട് ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ സ്വകാര്യ ചാനകള്‍ക്ക് താത്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യചാനലുകള്‍ക്കു താല്‍കാലിക നിരോധനം കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് കലാപത്തിന് പിന്നില്‍ എന്ന വിചിത്രവാദവുമായി പാക്ക് സര്‍ക്കാര്‍ രംഗത്തുവന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.