You are Here : Home / News Plus

സി.പി.ഐക്കെതിരെ എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം.

Text Size  

Story Dated: Sunday, December 17, 2017 01:56 hrs UTC

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്. സി.പി.ഐയുടെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. മറ്റ് ഘടകകക്ഷികളും ഇതിനോട് യോജിച്ചു. തോമസ് ചാണ്ടിയുടെ രാജിയുണ്ടാകുമെന്ന് സി.പി.ഐയെ അറിയിച്ചിരുന്നതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന് അറിഞ്ഞു കൊണ്ടാണ് സി.പി.ഐ സമ്മര്‍ദ്ദ രൂപേണ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്. സി.പി.ഐയുടെ നടപടി മന്ത്രിയുടെ രാജിയുടെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിന് വേണ്ടിയാണെന്ന് കോടിയേരി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുണ്ടായ സാഹചര്യം സി.പി.ഐ, എല്‍.ഡി.എഫ് യോഗത്തില്‍ വിശദീകരിച്ചു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് നവംബര്‍ 15ന് നടന്ന മന്ത്രിസഭാ യോഗമാണ് സി.പി.ഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചത്. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാര്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.