എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ മാനഭംഗക്കേസില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴിയെടുക്കുന്നത് കോടതി മാറ്റിവച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് സരിത മൊഴി നല്‍കാനെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മൊഴി നല്‍കാനാകില്ലെന്ന് സരിത കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത് മാറ്റിവച്ചത്. പകരം 22-ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് മൊഴി നല്കാന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
Comments