മധ്യ നൈജീരിയയിലെ ജോസ് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 118 പേര് കൊല്ലപ്പെട്ടു. നഗരത്തിലെ മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ആദ്യം ഒരു ട്രക്കിലും തുടര്‍ന്ന് മിനിബസിലുമാണ് ബോംബുകള്‍ ഘടിപ്പിച്ചിരുന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ വംശീയ കലാപങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാകാം ചൊവ്വാഴ്ചത്തെ സംഭവമെന്നാണ് അധികൃതരുടെ നിഗമനം.
Comments