നൈജീരിയന്‍ തലസ്ഥാനമായ അബുജയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. അബുജയിലെ തിരക്കേറിയ വ്യാപാരകേന്ദ്രമായ എമാബ് പ്ലാസയിലാണ് സ്ഫോടനമുണ്ടായത്. 17 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ബൊക്കോഹറാം ഇസ്ലാമിക സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കെതിരെ നൈജീരിയയുടെ മത്സരം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് അബുജയില്‍ സ്ഫോടനം നടന്നത്.
Comments