തിരുവനന്തപുരം: ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസില്‍ മദ്യവില്‍പ്പന കുറഞ്ഞുവെന്ന് ടി.എന്‍ പ്രതാപന് നിയമസഭയില്‍ പറഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളില്‍ 75,000 കെയ്സിന്റെ വില്പന കുറയുകയാണ് ചെയ്തതെന്ന് ബിവറേജസ് കോര്പറേഷന് കണക്കുകള്‍ ഉദ്ധരിച്ച് പ്രതാപന് സഭയില്‍ വിശദീകരിച്ചു. മൊത്തം മദ്യവില്‍പനയിലുണ്ടായ വര്‍ധനവിന് കാരണം സെക്കന്‍ഡ് സെയിലാണ്. ബിവറേജസ് ഒൗട്ട്ലെറ്റുകളുടെ എണ്ണം കുറക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.
Comments