ഇറാഖില്‍ കുടുങ്ങിയ 46 മലയാളി നഴ്സുമാരും മോചിതരായി. നേഴ്സുമാരുമായുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തും. ഇവര്‍ക്കൊപ്പം കിര്‍ക്കുക്കിലുള്ള 17 ഇന്ത്യക്കാരും നാട്ടിലേക്ക് വരാന്‍ താത്പര്യപ്പെട്ടിരുന്നു. ഇവരും ഈ പ്രത്യേക വിമാനത്തില്‍ നാളെ തിരിച്ചെത്തും.
മൊസൂളില്‍ നിന്ന് ഇര്ബന് വിമാനത്താവളത്തിന് അടുത്ത് ഒരുക്കിയ താമസ സ്ഥലത്താണ് ഇപ്പോള്‍ നഴ്സുമാർക്ക് താമസിക്കാനായി മുറി ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഇവിടെ ലഭ്യമാക്കിയതായി റിപ്പേര്‍ട്ട് ഉണ്ട്. ഇവരെ എത്തിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥർ ഇർബിന് വിമാനാത്താവളത്തില്‍ എത്തിയിട്ടുണ്ട്. കേരള ഹൗസ് അഡീ റസിഡന്റ് കമ്മീഷണർ രചനാ ഷാ കേരളത്തിന്റെ പ്രതിനിധിയായി എത്തിയിട്ടുണ്ട്.
നേരത്തെ 46 മലയാളി നഴ്സുമാരെയും വിട്ടയക്കൂന്നതിന് ഭീകരരുടെ കമാന്‍ഡറാണ് അനുമതി നല്‍കിയത്. ഇവരെ മൊസൂളിലെ അൽജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. നഴ്സുമാരെ ഇറാഖിലെ ഒരു അതിര്‍ത്തിയില്‍ വെച്ച് ഭീകരര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു
Comments