നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോഹ്ലി ഉള്‍പ്പടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജൂണ്‍ 18ന് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട മഹാരാഷ്ട്രയില്‍ നിന്നുള്ള സഹോദരിമാരുടെ ദയാഹര്‍ജിയും ഇതില്‍ ഉള്‍പ്പെടുന്നു.
Comments