എ.ഐ.എ.ഡി.എം.കെ. നേതാവ് തമ്പി ദുരൈ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം നേരത്തെതന്നെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശിച്ച പത്രിക വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പിന്താങ്ങി.
പ്രതിപക്ഷത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്നതാണ് ഡെപ്യൂട്ടി സ്പീക്കര്‍പദവി. ഇത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് നല്‍കിയതിനെ പിന്നീട് കോണ്‍ഗ്രസും പിന്താങ്ങി.
Comments