നരേന്ദ്ര മോദി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട നാലു കേസുകള്‍ ഗുജറാത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യവും തള്ളി.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് പ്രദീപ് ശര്‍മയാണ് മോദിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ, എന്‍ജിനീയറായ യുവതിയെ മോദി നിരീക്ഷിച്ചുവെന്നാണ് പരാതി.
Comments