തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് തനിക്ക് വേണ്ടപ്പെട്ടവനാണെന്നും പിണറായി ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ നിലകൊണ്ട മാധ്യമ സിന്‍ഡിക്കേറ്റ് ഇപ്പോള്‍ ഇല്ലെന്നും അഭിമുഖത്തില്‍ പറയുന്നു.
പാര്‍ട്ടിക്കെതിരെ നിലകൊണ്ട ഒരു വിഭാഗത്തെയാണ് കുലംകുത്തികള്‍ എന്നു വിളിച്ചത്. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ശിക്ഷിക്കപ്പെടേണ്ട ആളല്ല. അതുകൊണ്ട് തന്നെ കുഞ്ഞനന്തന് തനിക്ക് വേണ്ടപ്പെട്ടയാളാണ്. കെ.കെ രമക്കും ആര്.എം.പിക്കും പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ കഴിയുമല്ളോ എന്ന ചോദ്യത്തിന് പാര്‍ട്ടിയെ നിരന്തരം ആക്ഷേപിച്ച് കൊണ്ടിരുന്നിട്ട് തിരിച്ച് വരാമെന്ന് പറഞ്ഞാല്‍ പറ്റില്ളെന്നും അദ്ദഹേം വ്യക്തമാക്കി.
ഈ സമ്മേളനത്തോടെ താന്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നത് ഉറപ്പാണെന്ന് പറഞ്ഞ പിണറായി പക്ഷേ പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ഓരോഘട്ടത്തിലും പാര്‍ട്ടിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്ന് പിണറായി കൂട്ടിചേര്‍ത്തു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ളെന്നും ഏകപക്ഷീയമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ചതാണ് സോളാര്‍ സമരം പിന്‍വലിക്കാന്‍ കാരണമായതെന്നും പിണറായി പറയുന്നു. ഭാഷാപ്രയോഗം സംബന്ധിച്ച് എം.എ ബേബി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെയല്ല. പാര്‍ട്ടിയില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുണ്ടെന്ന് സമ്മതിച്ച പിണറായി വിജയന് ഇപ്പോള്‍ മാധ്യമ സിന്ഡിക്കേറ്റില്ലന്നെും പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിയുമ്പോള്‍ ഉണ്ടായിരുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളിലെ ഭിന്നത ഇപ്പോഴും നിലവിലുണ്ടെന്നും അതിനാല്‍ തന്നെ ലയനത്തിനല്ല മറിച്ച് യോജിപ്പിനാണ് പ്രാമുഖ്യം പാര്‍ട്ടി നല്‍കുന്നതെന്നും വ്യക്തമാക്കി.
Comments