ബ്രിട്ടനില്‍ നിന്ന് വിഭജിച്ച് പോകണമെന്ന സ്വാതന്ത്യവാദികളുടെ ആവശ്യത്തെ സ്കോട്ട്ലന്‍ഡ് ജനത തള്ളി. മൊത്തം എണ്ണിയ വോട്ടിന്‍െറ 55 ശതമാനമാണ് 'നോ' പക്ഷം നേടിയത്. 45 ശതമാണ് 'യെസ്' പക്ഷക്കാര്‍ക്ക് ലഭിച്ചത്. ഇതോടെ 307 വര്‍ഷം മുമ്പ് ബ്രിട്ടന് കീഴില്‍ വന്ന സ്കോട്ട്ലന്‍ഡ് തുടര്‍ന്നും എലിസബത്ത് രാജ്ഞിയുടെ കീഴില്‍ തുടരും.
മൊത്തം 32 കൗണ്സിലുകളിലാണ് ഹിതപരിശോധന നടന്നത്. ഇതില്‍ വോട്ടെണ്ണിയ 31 കൗണ്‍സിലുകളില്‍ നാല് കൗണ്‍സിലുകളില്‍ മാത്രമേ 'യെസ്' പക്ഷക്കാര്‍ക്ക് മുന്‍തൂക്കം ലഭിച്ചുള്ളൂ. ഏറ്റവും വലിയ കൗണ്‍സിലായ ഗ്ളാസ്ഗോ വിഭജനത്തിന് അനുകൂലമായാണ് വോട്ടുചെയ്തത്. 31 കൗണ്‍സിലുകള്‍ ചേര്‍ന്ന് 55 ശതമാനം വോട്ടുനേടിയപ്പോള്‍ കൂടുതല്‍ ജനങ്ങളുള്ള നാല് കൗണ്‍സിലുകളുടെ വോട്ടുകള്‍ മാത്രം 45 ശതമാനമുണ്ട് എന്നതും ശ്രദ്ധേയമായി. ഇതില്‍ മുന്നില്‍ നിന്നത് ഡന്ഡീ കൗണ്‍സിലാണ്. 57 ശതമാനം പേരാണ് വിഭജനത്തിനനുകൂലമായി ഇവിടെ വോട്ടുചെയ്തത്.
1707ലാണ് ഇംഗ്ളണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവയെ ചേര്‍ത്ത് യു.കെ നിലവില്‍ വന്നത്. ബ്രിട്ടനുകീഴില്‍ തുടരുന്നതിനെതിരെ സ്കോട്ട്ലന്‍ഡില്‍ ഏറെക്കാലമായി ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. രാജ്യത്തിന്‍െറ സാമ്പത്തിക പിന്നോക്കാവസ്ഥയാണ് വിഭജനത്തിന് പ്രധാന കാരണമായി സ്വാതന്ത്ര്യ വാദികള്‍ മുന്നോട്ടുവെച്ചത്. എണ്ണ ഉദ്പാദനത്തിലും പ്രകൃതി വാതക ഉദ്പാദനത്തിലും സ്കോട്ടലന്‍ഡിന് ബ്രിട്ടനില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.
Comments