You are Here : Home / News Plus

കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി മുഖ്യമന്ത്രി പിണറായി

Text Size  

Story Dated: Sunday, October 08, 2017 10:40 hrs UTC

ന്യൂഡല്‍ഹി:രാഷ്ട്രീയ അക്രമം കമ്മ്യൂണിസ്റ്റുകളുടെ സ്വഭാവത്തിലുള്ളതാണെന്നും ഒരു ഭയപ്പെടുത്തലിനും ഇടതു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താമര വിരിയുന്നത് തടയാനാവില്ലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭൂരിഭാഗം കൊലപാതകങ്ങളും നടന്നത് മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതില്‍ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ജനരക്ഷാ യത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബുള്ളറ്റ് ഉപയോഗിച്ചും ജീവനെടുക്കാം . എന്നാല്‍ ഭയം ജനിപ്പിക്കാന്‍ വേണ്ടി ഞങ്ങളുടെ പ്രവര്‍ത്തകരെ തുണ്ടം തുണ്ടം വെട്ടിയാണ് കൊന്നത്, ജീവന്‍ ത്യജിക്കുക എന്നതില്‍ ഭയപ്പെടുന്നവരല്ലാതിരുന്നിട്ടു കൂടി', അമിത് ഷാ ആഞ്ഞടിച്ചു. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് കണ്ണൂര്‍ ജില്ലയിലായതിനാല്‍ ഈ കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ ശേഷം 120ഓളം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്ന്ന്നും അമിത് ഷാ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.