You are Here : Home / News Plus

അന്തിമ പട്ടിക വരുമ്പോള്‍ ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 29, 2017 10:23 hrs UTC

`കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക വരുമ്പോള്‍ ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം കിട്ടി എന്ന്‌ ബോധ്യമാകും. എല്ലാ തര്‍ക്കങ്ങളും ഉടന്‍ പരിഹരിക്കും.'കെ.പി.സി.സി പട്ടികയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ്‌ വി.ഡി സതീശന്റെ പ്രതികരണം. അതേസമയം പട്ടിക സംബന്ധിച്ച വിവാദത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്ക്‌ മറുപടിയുമായി പി.സി വിഷ്‌ണുനാഥ്‌ രംഗത്തെത്തി. 24 വയസ്സു മുതല്‍ താന്‍ കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്നുള്ള കെ.പി.സി.സി അംഗമാണെന്നും പാര്‍ട്ടിയില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ലെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു.

 

 

നേരത്തെ വിഷ്‌ണുനാഥിന്റെ പേര്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കൊടിക്കുന്നില്‍ രംഗത്തെത്തിയിരുന്നു. അതേസമയം വിഷ്‌ണുനാഥിനെ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാനാകില്ലെന്ന അഭിപ്രായവുമായി മുതിര്‍ന്ന നേതാവ്‌ ഉമ്മന്‍ചാണ്ടി രംഗത്തെത്തി. വിഷ്‌ണുനാഥ്‌ നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയാണെന്നും ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ പറഞ്ഞു. വിഷ്‌ണുനാഥിനെ കെ.പി.സി.സി അംഗമാക്കുന്ന കാര്യത്തില്‍ ഇനി തീരുമാനമെടുക്കുക രാഹുല്‍ ഗാന്ധിയായിരിക്കും. കൊടിക്കുന്നിലിന്‌ പുറമെ ശശി തരൂര്‍, കെ.വി തോമസ്‌, എം.കെ രാഘവന്‍, കെ.സി വേണുഗോപാല്‍ എന്നീ എം.പിമാരും പട്ടികയ്‌ക്കെതിരെ ഹൈക്കമാന്‍ഡിന്‌ പരാതി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.