ഈ ഹോട്ടൽ മേശയ്ക്കുമുന്നിൽ കക്ഷിഭേദമില്ല; ഉപതിരഞ്ഞെടുപ്പിൽ സൂപ്പർഹിറ്റായി ആലിക്കാസ്

നിലമ്പൂർ ∙ രാഷ്ട്രീയപ്പോരിൽ തിളച്ചുമറിയുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിവിധ കക്ഷികളെ മേശയ്ക്കു മുന്നിൽ ഒന്നിപ്പിച്ച് ആലിക്കാസ് ഹോട്ടൽ. മന്ത്രിമാരും എംഎൽഎമാരും എംപിമാരും എന്നുവേണ്ട പല കക്ഷികളുടെയും സംസ്ഥാന നേതാക്കളും ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസിന്റെ സ്വന്തം കക്ഷികളാണ്.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ദിനങ്ങളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ ഇതിനകം ഭക്ഷണം കഴിച്ച റെക്കോർഡും നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ആലിക്കാസിനാണെന്നു പറയാം. പ്രചാരണദിനങ്ങളിൽ സാധാരണക്കാർക്കൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റും ഇവിടെ ഉച്ചയൂണു കഴിക്കാനെത്തുന്ന കാഴ്ച സാധാരണം. തിരക്കേറി സീറ്റുകൾ നിറയുമ്പോഴും കാത്തുനിന്ന് കഴിച്ചാണ് നേതാക്കളിൽ പലരും മടങ്ങുന്നതും.

കാഞ്ഞിരമ്പാറ ആലി 1976 ൽ തുടങ്ങിയ ഹോട്ടൽ അടുത്ത വർഷം അൻപതാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആലി കാക്ക തുടങ്ങിയ ഹോട്ടലിന്റെ പേരാണ് ആലിക്കാസ് ആയി മാറിയത്. ആലിക്കാക്കയുടെ മരണശേഷം മക്കളായ അയ്യൂബ്, നൗഷാദലി(ഇപ്പാനു), റിഷാദലി(കുട്ടിമാൻ) എന്നിവരുടെ മേൽനോട്ടത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം. പാചകം, വിളമ്പൽ തുടങ്ങി കൗണ്ടറിൽ ഒപ്പമുള്ള തൊഴിലാളികൾക്കൊപ്പം ഈ സഹോദരങ്ങളുടെ കൈകളും എത്തുന്നു.

രാവിലെ 5.30 മുതൽ പ്രവർത്തനം തുടങ്ങുന്ന ഹോട്ടൽ ഉച്ചയൂണു വിളമ്പിത്തീരുന്നതോടെ അടയ്ക്കും. തിരക്കേറിയതിനാൽ ഈ തിരഞ്ഞെടുപ്പു ദിനങ്ങളിൽ പലപ്പോഴും വൈകിട്ട് 3.30 നും മറ്റുമാണ് ഊണു വിളമ്പി തീരുന്നത്. തിരഞ്ഞെടുപ്പില്ലെങ്കിലും തിരക്കു പതിവാണെന്ന് അയ്യൂബ് പറയുന്നു. നിലമ്പൂരിലെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും ഓട്ടോ–ടാക്സി തൊഴിലാളികളും മറ്റുമാണ് അപ്പോൾ ആലിക്കാസിന്റെ പതിവു കക്ഷികൾ. നാടൻ ഭക്ഷണം ന്യായവിലയ്ക്ക് നൽകുന്നുവെന്നതാണ് പ്രത്യേകത. ചോറായാലും കറിയാലും മീനായാലും വയറുനിറച്ച് ഊട്ടുക എന്നതാണ് രീതി.

പ്രഭാത ഭക്ഷണത്തിന് അപ്പം, പൊറോട്ട, വെള്ളയപ്പം, മുട്ടക്കറി, ബീഫ് ചാപ്പ്സ് എന്നിവയാണ് സ്ഥിരം മെനു. ഗ്രീൻപീസ്, കടല എന്നിങ്ങനെ ഒരു സസ്യവിഭവവും കരുതും. അപ്പം, പെറോട്ട, വെള്ളയപ്പം എന്നിവ പത്തു രൂപ വീതവും മുട്ടറോസ്റ്റ്, വെജിറ്റബിൾ കറി എന്നിവയ്ക്ക് 30 രൂപയും മാത്രം. ഊണിന് ഓംലറ്റ്, ബീഫ് വരട്ട്, പൊരിച്ച മീൻ എന്നിവയാണ് സ്പെഷൽ. ഊണ് 50 രൂപയും ഓംലെറ്റ് സിംഗിൾ 15 രൂപ, ഡബിൾ 30 ബീഫ് വരട്ട് 70 എന്നിങ്ങനെയാണ് വിലവിവരം. മീൻ പൊരിച്ചത് ഏതായാലും 40 രൂപയ്ക്ക് വിളമ്പാനാകുന്നതാകും ഒരുക്കുകയെന്ന് അയ്യൂബ് പറഞ്ഞു. ന്യായവിലയ്ക്ക് കിട്ടുന്ന നാടൻ ഭക്ഷണത്തിന്റെ വോട്ടുകണക്കിൽ ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസ് തന്നെയാണ് ഇതിനകം വിജയി.

Hot this week

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ...

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ...

ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്....

‘സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല; വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നു’; മന്ത്രി വി അബ്ദുറഹിമാൻ

മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ...

കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു

കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത്...

Topics

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ...

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ...

ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്....

കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു

കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത്...

ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച്...

“ഡയറിക്കുറിപ്പ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി, ആലപ്പുഴയിലെ നാലാം ക്ലാസുകാരിയെ നേരിട്ടു പോയി കാണും”: വി. ശിവൻകുട്ടി

ആലപ്പുഴ ചാരുംമൂടിലെ നാലാം ക്ലാസുകാരിക്ക് ക്രൂര മർദനം നേരിടേണ്ടിവന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ...

“പെട്ടിയിലുണ്ടായിരുന്നത് റിപ്പയര്‍ ചെയ്യാനയച്ച നെഫ്രോസ്‌കോപ്പുകള്‍, മുറിയില്‍ കണ്ടത് പാക്കിങ് കവര്‍ ആകാം”; മറുപടിയുമായി ഡോ. ഹാരിസ്

മുറിയിലെ പരിശോധനയിൽ കാണാതായ മോർസിലോസ്കോപ്പ് കണ്ടെത്തിയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം...
spot_img

Related Articles

Popular Categories

spot_img