ഇറാനിലെ ഉന്നത സുരക്ഷാ ഏജൻസി ഇസ്രയേലുമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ഇസ്രയേൽ സന്നദ്ധമാണെന്ന് അറിയിച്ചതിന് പിന്നാലെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ ഒരു മിസൈൽ തൊടുത്തുവിട്ടെന്ന് ഇസ്രയേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രയേലിൽ മിസൈൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈൽ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, ആളപായമോ നാശനഷ്ടമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ അനുകൂലിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതോടെ പശ്ചിമേഷ്യക്ക് മുകളിലായി ആഴ്ചകളായി മൂടി നിന്നിരുന്ന ഗ്ലോബൽ വാർ എന്ന ആശങ്കയുടെ കരിമ്പടം നീങ്ങുകയാണ്. ഇറാനെതിരായ ആക്രമണമായ ‘ഓപ്പറേഷൻ റൈസിംഗ് ലയണി’ലൂടെ എല്ലാ ലക്ഷ്യങ്ങളും ഇസ്രയേൽ നേടിയെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. ആണവ, ബാലിസ്റ്റിക് മിസൈൽ മേഖലകളിലെ അടിയന്തരാവസ്ഥ നെതന്യാഹു പിൻവലിക്കുകയും ചെയ്തു.