നിങ്ങൾ ദുബായിൽ വാടകയ്ക്കാണോ താമസിക്കുന്നത്? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

ദുബായിൽ അനധികൃത പാർട്ടീഷനുകളിലും വാടക വീടുകളിലും അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അംഗീകൃതമല്ലാത്ത പരിഷ്‌ക്കരണങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും തടയുന്നതിനായാണ് നടപടി. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് എന്നിവയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്.

നിങ്ങൾ ദുബായിൽ ഒരു വാടകക്കാരനോ, വീട്ടുടമസ്ഥനോ, അല്ലെങ്കിൽ ഒരു സ്ഥലം പങ്കിടുന്നയാളോ ആണെങ്കിൽ സബ്ലെറ്റിങ്, പാർട്ടീഷനുകൾ ചേർക്കൽ, ഒക്യുപ്പൻസി എന്നിവയെക്കുറിച്ചുള്ള ദുബായ് വാടക നിയമം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

ദുബായിൽ സബ്ലെറ്റിംഗ് നിയമപരമാണോ?

ഉടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ ദുബായിൽ സബ്ലെറ്റിംഗ് നിയമപരമാകൂ. നിയമപ്രകാരം, വാടകക്കാർക്ക് സ്വത്തിന്റെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാൻ കഴിയില്ല. ഇനി അനുമതി ഉണ്ടെങ്കിൽ പോലും വാടക കരാറിൽ സമ്മതിച്ചതുപോലെ മാത്രമേ യൂണിറ്റ് ഉപയോഗിക്കാനാകു. ഉദാഹരണത്തിന് സ്വകാര്യ റസിഡൻഷ്യൽ ഉപയോഗത്തിനായാണ് പ്രോപ്പർട്ടി നൽകിയതെങ്കിൽ അത് ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. കൂടാതെ ഉടമസ്ഥൻ അനുവദിക്കുന്നില്ലെങ്കിൽ മറ്റ് വ്യക്തികൾക്ക് മുറികൾ വാടകയ്‌ക്ക് നൽകാൻ നിങ്ങൾക്ക് കഴിയില്ല. അനുമതിയില്ലാതെ സബ്ലെറ്റ് നൽകുന്നത് വാടക കരാറിന്റെ ലംഘനമാണ്. അത് കുടിയൊഴിപ്പിക്കലിനോ നിയമ നടപടിക്കോ നയിച്ചേക്കാം.

ഒരു വില്ലയിലോ അപ്പാർട്ട്മെന്റിലോ പാർട്ടീഷനുകൾ ചേർക്കാമോ?

ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വില്ലയിലോ അപ്പാർട്ട്മെന്റിലോ പാർട്ടീഷനുകൾ സ്ഥാപിക്കുന്നത് പോലുള്ള ഘടനാപരമായ മാറ്റങ്ങൾ വാടകക്കാർക്ക് വരുത്തത്. ഏറ്റവും പ്രധാനമായി അത്തരം മാറ്റങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരവും പരിശോധനയും ആവശ്യമാണ്. പ്രത്യേകിച്ച് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഒരു വാടകക്കാരൻ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ വാടക തർക്ക കേന്ദ്രത്തിൽ (RDC) പരാതി നൽകാനും, ഉടനടി കുടിയൊഴിപ്പിക്കൽ അഭ്യർഥിക്കാനും വീട്ടുടമസ്ഥന് അവകാശമുണ്ട്. ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഭൂവുടമകൾ തന്നെ ഔദ്യോഗിക അനുമതി നേടേണ്ടതുണ്ട്.

എല്ലാ താമസക്കാരെയും ഇജാരി കരാറിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ ?

എല്ലാ താമസക്കാരും ഇജാരി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത് ദുബായ് അധികൃതരുമായി സുതാര്യത നിലനിർത്താനും, നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇജാരിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരു വസ്തുവിൽ താമസിക്കുന്ന ഒരാളാണെങ്കിൽ, പരിശോധനയിൽ ഇത് ഫ്ലാഗ് ചെയ്യപ്പെടുകയും അനധികൃത സബ്‌ലെറ്റിങ് ആയി കണക്കാകുകയും ചെയ്യും. ഇജാരി അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാടകക്കാർക്കോ വീട്ടുടമസ്ഥർക്കോ ഏതെങ്കിലും റിയൽ എസ്റ്റേറ്റ് ട്രസ്റ്റി ഓഫീസ് സന്ദർശിക്കുകയോ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം.

ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം എന്നതിന് പരിധികളുണ്ടോ?

ദുബായിൽ വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കും കർശനമായ താമസ നിയന്ത്രണങ്ങളുണ്ട്. തിരക്ക് തടയുന്നതിനും സുരക്ഷാ കൂട്ടുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമാണ് ഈ പരിധികൾ കൊണ്ടുവന്നിട്ടുള്ളത്. ദുബായ് മുനിസിപ്പാലിറ്റി, ടീകോം, മെയ്ദാൻ, തറാഖീസ് തുടങ്ങിയ വിവിധ അധികൃതരുടെ പരിധിയിലാണ് വ്യത്യസ്ത റെസിഡൻഷ്യൽ ഏരിയകൾ ഉൾപ്പെടുന്നത്. നിയമം എല്ലാ പ്രോപ്പർട്ടികൾക്കും ഒരു നിശ്ചിത സംഖ്യ പരാമർശിക്കുന്നില്ല. എന്നാൽ ഒരാൾക്ക് താമസിക്കാൻ അനുവദനീയമായ ഏറ്റവും കുറഞ്ഞ ചതുരശ്ര അടി വ്യക്തമാക്കുന്ന മാർ​ഗനിർദ്ദേശങ്ങൾ നൽകുക ഈ അധികൃത​രാണ്.

നിയമവിരുദ്ധമായ പാർട്ടീഷനുകളും ജനത്തിരക്കും അപകടകരമാകുന്നത് എന്തുകൊണ്ട്?

അടിയന്തര എക്സിറ്റുകൾ ഇല്ലാതെ വരിക.

ഇലക്ട്രിക്കൽ സർക്യൂട്ടുകളും യൂട്ടിലിറ്റികളും ഓവർലോഡ് ചെയ്യുക.

അഗ്നി സുരക്ഷാ കോഡുകൾ ലംഘിക്കുക. (അംഗീകൃതമല്ലാത്ത പരിഷ്കാരങ്ങൾ പലപ്പോഴും അഗ്നി സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണ്)

അടിയന്തര സേവനങ്ങൾക്ക് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുക

വാടക വീട് പങ്കിടുന്നതിന് മുമ്പ് നിങ്ങൾ എന്തുചെയ്യണം?

സബ്ലെറ്റ് നൽകുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ മുമ്പ് നിങ്ങളുടെ വീട്ടുടമസ്ഥനിൽ നിന്ന് രേഖാമൂലമുള്ള അനുമതി നേടുക.

എജാരി കരാറിൽ എല്ലാ താമസക്കാരുടെയും പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ദുബായ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് നിയന്ത്രണങ്ങൾ പാലിക്കുക.

ഒരു ഫ്ലാറ്റ് പങ്കിടുന്നതിനോ പാർട്ടീഷനുകൾ സ്ഥാപിക്കുന്നതിനോ മുമ്പ്, നിങ്ങളുടെ വാടക കരാർ പരിശോധിച്ച് നിങ്ങളുടെ വീട്ടുടമസ്ഥനുമായി സംസാരിക്കുക. ദുബായിയുടെ ഭവന നിയമങ്ങൾ പാലിക്കുന്നത് നിങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ വീടും സുരക്ഷിതമായി സൂക്ഷിക്കുന്നു.

Hot this week

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

Topics

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത്...

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ...
spot_img

Related Articles

Popular Categories

spot_img