കട്ടപ്പുറത്തിരുന്ന കെയുആര്‍ടിസി ജനറം എസി ബസ്സുകള്‍ക്ക് ശാപമോക്ഷം; 190ൽ 159ഉം നിരത്തിൽ സജീവം

സംസ്ഥാനത്ത് യാര്‍ഡുകളില്‍ കെട്ടികിടന്ന കെയുആര്‍ടിസി ജനറം ബസ്സുകള്‍ക്ക് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി നിരവധി ബസ്സുകളാണ് കഴിഞ്ഞ ഒന്നര കൊല്ലം കൊണ്ട് നിരത്തിലിറങ്ങിയത്. 190 എസി ബസ്സുകളില്‍ 150 ന് മുകളില്‍ ബസ്സുകളും സര്‍വീസിലേക്ക് തിരികെയെത്തിയിട്ടുണ്ട്. എന്നാൽ കെയുആര്‍ടിസി നോണ്‍ എസി ലോ ഫ്ലോർ ബസ്സുകളിൽ പകുതിയും ഇപ്പോഴും നിരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ നഗരങ്ങളിലെ യാത്ര സൗകര്യങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയവയാണ് കെയുആര്‍ടിസി ലോ ഫ്ലോര്‍ ബസ്സുകള്‍. എന്നാൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താതെയും സ്പെയർ പാർട്സുകളുടെ ലഭ്യത കുറവും ഭാരിച്ച അറ്റകുറ്റപ്പണി ചെലവും കാരണം ഭൂരിഭാഗം ബസുകളും കട്ടപ്പുറത്തായി. 2022 അവസാനമായപ്പോഴേക്കും കെയുആര്‍ടിസി ജനറം ബസ്സുകളില്‍ വലിയൊരു ശതമാനവും അറ്റകുറ്റപ്പണികള്‍ക്കായി യാർഡുകളില്‍ കയറ്റിയിട്ട അവസ്ഥയിലായിരുന്നു.

കോടിക്കണക്കിന് രൂപയുടെ ബസ്സുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തുകയും രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പക്ഷേ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് കെയുആര്‍ടിസിക്ക് കീഴില്‍ 720 ലോ ഫ്ലോർ ബസ്സുകളാണ് ആകെ നിരത്തിലിറങ്ങിയത്. അതില്‍ 190 ബസ്സുകള്‍ എസിയും 530 ബസ്സുകള്‍ നോണ്‍ എസി വിഭാഗത്തിലുമായിരുന്നു. ഈ വർഷം ജനുവരി മാസത്തെ കണക്ക് പ്രകാരം 190 എ സി ബസുകളിൽ 159 ബസുകളും സർവീസ് നടത്തുന്നുണ്ട്. ചില ബസുകളിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുണ്ട്. 530 നോണ്‍ എസി ബസ്സുകളില്‍ 288 ബസ്സുകളുമാണ് നിരത്തിലുള്ളത്.

എസി – നോൺ എസി വിഭാഗങ്ങളിലായി സര്‍വീസ് നടത്താത്ത 273 ബസ്സുകളില്‍ 83 എണ്ണവും അറ്റകുറ്റപ്പണിക്കായി കയറ്റിയിട്ടിരിക്കുകയാണെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്. ബാക്കി 192 എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. അറ്റകുറ്റപ്പണിക്ക് ഭാരിച്ച ചെലവ് വരുന്നത് കണക്കിലെടുത്ത് 10 വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകളില്‍ ചിലത് ആക്രിവിലക്ക് വില്‍ക്കുവാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. പക്ഷേ നിരത്തിലില്ലാത്ത എത്ര ബസ്സുകള്‍ ഇത്തരത്തില്‍ ആക്രി വിലക്ക് വില്‍പ്പന നടത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല. ബസ്സുകളില്‍ ചിലത് ഷോപ്പ് ഓണ്‍ വീലായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ വാങ്ങിയ എസി ബസ് ഒന്നിന് 78 ലക്ഷം രൂപയാണ് ചിലവായത്. ഇങ്ങനെ 80 ബസ്സുകള്‍ വാങ്ങി. രണ്ടാം ഘട്ടത്തില്‍ ബസ്സ് ഒന്നിന് 95 ലക്ഷം രൂപ ചിലവില്‍ 110 ബസ്സുകളും വാങ്ങി. 190 എസി ബസുകള്‍ നിരത്തിലിറക്കാന്‍ മാത്രം ആകെ ചിലവായത് 168 കോടിക്ക് മുകളില്‍ തുകയാണ്. നോൺ എസി ലോ ഫ്ലോര്‍ ബസ്സുകള്‍ വാങ്ങാന്‍ ചിലവാക്കിയ തുക സംബന്ധിച്ച കണക്കുകൾ ലഭ്യമായിട്ടില്ല.

ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമാണ് ബസുകൾ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ വേഗത കൈവന്നത്. അറ്റകുറ്റപ്പണിക്ക് ഭാരിച്ച ചിലവ് വരുന്ന ബസ്സുകളിലെ എഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ പാര്‍ട്‌സും ഇളക്കിയെടുത്ത് പ്രവര്‍ത്തന യോഗ്യമാക്കാന്‍ കഴിയുന്ന ബസ്സുകള്‍ നിരത്തിലിറക്കാനുള്ള ശ്രമവും കെയുആര്‍ടിസി നടത്തുന്നുണ്ട്.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img